അര്‍ണ്ണോസ് പാതിരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആധുനീക കേരളത്തിന്‍റെ സാംസ്കാരിക സാഹിത്യമേഖലകളില്‍ ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു വൈദേശിക സന്ന്യസിയാണ് അര്‍ണ്ണോസ് പാതിരി അഥവാ ഫാദര്‍ അര്‍ണ്ണോസ്. ആംഗലേയ നാമം Johann Ernst Hanxleden എന്നാണ്.(യൊഹാന്‍ ഏണസ്റ്റ് ഹാങ്സില്‍ഡന്‍). ജസ്വീറ്റ് (jesuit, യേശൂയി എന്ന് ഉച്ഛാരണം) അഥവാ ‘ഈശോ സഭ‘ സന്ന്യസിയായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
ഉള്ളടക്കം |
[തിരുത്തുക] ജനനം
1681-ല് ജര്‍മ്മനിയിലെ ഹാനോവറില്‍ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റര്‍ കാപ്ലന്‍ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.[1]എന്നാല്‍ അന്നാളുകളില്‍ ഇത് ഹംഗറിയുടെ ഭാഗമായിരുന്നെന്നും അതിനാല്‍ അദ്ദേഹം ഹംഗറിക്കാരനാണേന്നു ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്.
[തിരുത്തുക] ചെറുപ്പകാലം
പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എങ്കിലും ഏതാണ്ട് പതിനെട്ടു ഇരുപതു വയസ്സുവരെ അന്നാട്ടിലെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നു.
[തിരുത്തുക] വഴിത്തിരിവ്
പഠിച്ചു കൊണ്ടിരിക്കുംപോള്‍ ഈശോ സഭാ സന്ന്യാസിയായ വെബ്ബര്‍ പാതിരിയെ കാണാന്‍ ഇടയായതാണ് തനെ ജീവിതത്തിലെ വഴിത്തിരിവായി അര്‍ണ്ണോസ് പാതിരി കണക്കാക്കുന്നത്. ഇന്ത്യയിലെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുവാനായാണ് അന്ന് വെബ്ബര്‍ പാതിരി ഓസ്നാബ്രൂക്കില്‍ എത്തുന്നത്. കോഴിക്കോട്ട് കേന്ദ്രമാക്കി അന്നു പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാല്‍ നിയുക്തനായിരുന്നു ഫാ. വെബ്ബര്‍. ഫാ, വെബ്ബറിന്‍റെ വ്യക്തി മഹാത്മ്യം ചെറുപ്പക്കാരനായ അര്‍ണ്ണോസിനെയും അര്‍ണ്ണോസിന്‍റെ വിന്യവും വിജ്ഞാനതൃഷ്ണയും സ്നേഹശിലവും വെബ്ബര്‍ പാതിരിയേയും ആകര്‍ഷിച്ചു. മാതാ പിതാക്കളോടും സഹോസരങ്ങളോടും വിടപറഞ്ഞ് അദ്ദേഹം വെബ്ബറിന്‍റെ സംഘത്തില്‍ ചേര്‍ന്നു.
[തിരുത്തുക] ഇന്ത്യയിലേയ്ക്ക്
ആഗ്സ്ബര്‍ഗിലെത്തി പ്രഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ചു അദ്ദേഹം സന്ന്യാസാര്‍ത്ഥിപട്ടം നേടി. വെബ്ബര്‍ ആദ്ദേഹത്തിന്‍റെ അദ്ധ്യാത്മിക പിതൃത്വം ഏറ്റെടുത്തു. 1699 ഒക്ടൊബര്‍ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു. ആദ്യഘട്ടത്തില്‍ വെബ്ബറും അര്‍ണോസും മാത്രമായിരുന്നു 8 ന് മറ്റൊരു വൈദികനായിരുന്ന വില്യം മേയറും, ഫ്രാന്‍സ് കാസ്പര്‍ ഷില്ലിങര്‍ എന്നൊരു ക്ഷുരകനു അവരുടെ ഒപ്പം ചേര്‍ന്നു. ലിവെര്‍ണൊയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇന്‍സ്ബ്രൂക്ക്, റ്റ്രെന്‍റ്, വെനിക്‍എ, ഫൊറാറാ, ബൊളോഞ്ഞോ, ഫ്ലോറന്‍സ് എന്നി സ്ഥലങ്ങളിലൂടെ നാലാഴ്ച്കഒണ്ട് അവര്‍ ലിവെര്‍ണൊയില് എത്തി. യാത്രയിലെല്ലാം വൈദിക പഠനവും നടക്കുന്നുണ്ടായിരുന്നു. ലിവെര്‍ണോയില്‍ ഒരു ഫ്രഞ്ചുകപ്പിത്താന്‍ അവരെ സിറിയിഅയില്‍ എത്തിക്കമെന്നേറ്റു. എന്നാല്‍ ഭക്ഷണാവശ്യത്തിലെയ്ക്കായി ആടിനേയും 48 പൂവന്‍ കോഴിയേയും അവര്‍ കൊണ്ടുപോവേണ്ടതായി വന്നു. യാത്രാ ആറാഴച കഴിഞ്ഞപ്പോള്‍ അലക്സാണ്ഡ്റിയയില്‍ എത്തിച്ചേര്‍ന്നു. ന്വംബര്‍ 3 ന് ആരംബിച്ചി ഡിസംബര്‍ 15 ന് അവസാനിച്ചു. ഈ യാത്രക്കിടയില്‍ വെബ്ബര്‍ ഈശോ സഭയൂടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യ വിജ്ഞാനം ആ യുവാവിന്‍ പകര്‍ന്നു കൊടുത്തു. ഈ യാത്രക്കിടയില്‍ 1699 നവംബര്‍ 30 ന് അര്‍ണ്ണോസ് ഈശൊ സഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു.
സിറ്യയില്‍ നിന്ന് അര്‍മേനിയ പേര്‍ഷ്യയിലൂടെ ഗള്‍ഫിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് കരമാര്‍ഗ്ഗം സഞ്ചരിച്ചു. അവിടെ നിന്ന് സൂറത്തിലേയ്ക്ക് കപ്പല്‍ കയറി. കര്‍മാര്‍ഗ്ഗം സഞ്ചരിക്കുന്നതിനിടയില്‍ തുര്‍ക്കിയില്‍ വച്ച കോര്‍സാ (corsa) നദി കടക്കുന്നതിനിടെ അധിക ചുങ്കം കൊടുക്കേണ്ടിവരികയും പിന്നീട് തുര്‍ക്കി പട്ടാളത്റ്റിന്‍റെ കിരാതമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാവേണ്ടിവന്നതുമെല്ലാം ഷില്ലിങര്റിന്‍റെ കുറിപ്പുകളില്‍ നിന്ന് മനസ്സിലാക്കാം. സഞ്ചാരത്റ്റിനിടയില്‍ വച്ച വില്യം പാതിരിയും വെബ്ബറും പുതിയ സന്യാസാര്‍ത്ഥികള്‍ക്ക് നിരന്തര തത്വദീക്ഷ നല്‍കിയിരുന്നു. ബന്ദര്‍ അബ്ബാസിലെത്തിയേപ്പൊഴേയ്ക്കും യാത്രക്കാരില്‍ പലരും രോഗഗ്രസ്തരായിക്കഴിഞ്ഞിരുന്നു.
തുടര്‍ന്ന് അഞ്ച് ആഴ്ചയും അഞ്ചുദിവസവും കപ്പലില്‍ യാത്ര ചെയ്താണ് സൂറത്തിലെത്തി വെബ്ബര്‍ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു.
1700 ഡിസംബര്‍ 13 ന് സൂരത്തിലെത്തിച്ചേര്‍ന്നു. അവൈടെനിന്ന് ഗോവയിലേയ്ക്ക് യാത്ര തിരിച്ചു. 1701 ഗോവയില്‍ റെത്തി. അവിടെയുള്ള പോര്‍ട്ടുഗീസ് മിഷണറിയില്‍ തന്‍റെ സന്യാസ പരിശീലനം പൂര്‍ത്തിയാക്കി. റോമന്‍ പ്രൊപ്പഗാന്താ മിഷനില്‍ പെട്ട അര്‍ണ്ണോസിനെ പാദ്രുവാഡോയുടെ കീഴിലുള്ള പോര്‍ട്ടുഗീസ് സന്യാസ മഠത്റ്റില്‍ പരിശീലനം നല്‍കിയത് അവിടത്തെ അധികാരിയുടെ മഹാമന്‍സ്കതയും അര്‍ണ്ണോസിന്‍റെ വിനയവും മൂലമാണ് എന്ന് കരുതുന്നു.
[തിരുത്തുക] കേരളത്തില്‍
ഗോവയില്‍ നിന്ന് അര്‍ണ്ണോസ് കൊച്ചി രാജ്യത്തിലുള്ള അമ്പഴക്കാട്ട് എത്തുകയും (ഇന്ന് മാള യില്‍) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാ പഠനത്റ്റില്‍ മുന്‍പന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാന്‍ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്ക് അയച്ചു. അന്നത്തെ സംസ്കൃത പരിഷത്തിന്‍ തൃശ്ശിവപേരൂര്‍ സര്‍വ്വകലാശാല എന്ന് പേരുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എഴുത്തച്ഛന്‍റെ ശിച്യന്മാരും ഇക്കൂട്ടത്തില്‍ പെടുന്നു. എന്നാല്‍ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാന്‍ സമ്മതിച്ചിരുന്നില്ല. എഴുത്തച്ഛന്‍ ഇതിനു തക്ക മറുപടി കൊടുത്തിരുന്നു. അങ്ങനെയാണ് എഴുത്തച്ഛന്‍റെ ശിഷ്യഗണവുമാറ്റി അദ്ദേഹം അടുക്കുന്നത്. കടല്‍ കടന്നു വന്ന ഒരു മ്ലേഛനെ അഭ്യസിപ്പിക്കാന്‍ അന്നത്തെ നമ്പൂരിമാര്‍ ഒട്ടും തയ്യാറായില്ല. എന്നാല്‍ പാതിരിയുടെ വ്യക്തിപ്രഭാവത്റ്റിലും വിനയ, വിജ്ഞാനത്റ്റിലും പ്രാഭാവിതരായ അവരെല്ലാം മനസ്സുകൊണ്ട് അദ്ദേഹവുമായി അടുത്തുകഴിഞ്ഞിരിന്നു. പിന്നീട് അങ്കമാലി ക്കാരായ കുഞ്ഞന്‍, കൃഷണന്‍ എന്നീ രണ്ടു നമ്പൂതിരിമാര്‍ പാതിരിയുടെ ചങ്ങാതിമാരായി മാറി. അവര്‍ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവര്‍ അദ്ദേഹത്തിന് നല്‍കി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികള്‍ പഠിച്ചു. ഒട്ടു മിക്ക യൂറോപ്യന്മാര്‍ക്കു ബാലികേറാമലയായിരുന്ന സംകൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പൊരാഞ്ഞ് യൂറോപ്യന്‍ ഭാഷയി സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്‍റെ നമ്പൂതിരി ചങ്ങാതിമാര്‍ നല്ലവണ്ണം സഹായം ചെയ്തിരുന്നു.
[തിരുത്തുക] അദ്ദേഹത്തിന്‍റെ സംഭാവനകള്‍
[തിരുത്തുക] സാഹിത്യത്തില്‍
മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് “ വിദേശീയനായ ക്രിസ്ത്യനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അര്‍ണ്ണോസു പാതിരിയാകുന്നു..” അതയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തില്‍ അര്‍ണ്ണോസ് പാതിരിയുടെ സംഭാവനകള്‍ . ഗദ്യഗ്രന്ഥങ്ങള്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോര്‍ട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണ്. മലയാളഭാഷയില്‍ ‘ത’ എന്നക്ഷരം അദ്ദേഹത്റ്റിന്‍റെ സംഭാവനയാണ്. ആ നിഘണ്ടു പൂര്ത്തിയാക്കിയത് അടുത്ത നൂറ്റാണ്ടില്‍ ജീവിച്ച ബിഷപ്പ് പി. മെന്‍റല്‍ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാര്‍ത്ഥികള്‍ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവി ഉള്ളൂര്‍ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങള്‍ സംസ്കൃതത്തിന്‍റെ അതി പ്രസരം മൂലം സാധാരണക്കാര്‍ക്ക് മന്‍സ്സിലാക്കാന്‍ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരില്‍ അഗ്രഗണ്യന്‍ പാതിരി ആയിരുന്നു.
മലയാള പദ്യ സാഹിത്യത്തില്‍ അഹൈന്ദവമായ വിഷയങ്ങള്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്റ്റിന്‍റെ പ്രധാനകൃതികള്‍ താഴെപറയുന്നവയാണ്
- 1. ചതുരന്ത്യം മലയാള കാവ്യം
- 2. പുത്തന്‍ പാനമലയാള കാവ്യം
- 3. ഉമ്മാപര്‍വ്വംമലയാള കാവ്യം
- 4. വ്യകുലപ്രബന്ധംമലയാള കാവ്യം
- 5. ആത്മാനുതാപം മലയാള കാവ്യം
- 6. വ്യാകുലപ്രയോഗംമലയാള കാവ്യം
- 7. ജനോവ പര്‍വ്വംമലയാള കാവ്യം
- 8. മലയാള-സംസ്കൃത നിഘണ്ടു
- 9. മലയാളം-പോര്‍ട്ടുഗീസു നിഘണ്ടു
- 10. മലയാളം-പോര്‍ട്ടുഗീസ് വ്യാകരണം (Grammatica malabarico-lusitana)
- 11. സംസ്കൃത-പോര്‍ട്ടുഗീസ് നിഘണ്ടു (Dictionarium samscredamico-lusitanum)
- 12. അവേ മാരീസ് സ്റ്റെല്ലാ ( സമുദ്ര താരമേ വാഴ്ക]] ഇതു കണ്ടു കിട്ടിയിട്ടില്ല.
സംസ്കൃതഭാഷയെ അധികരിച്ച് ലത്തീന്‍ ഭാഷയില്‍ എഴുതിയ പ്രബന്ധങ്ങള്‍
- 1) വാസിഷ്ഠസാരം
- 2) വേദാന്തസാരം
- 3) അഷ്ടാവക്രഗീത
- 4) യുധിഷ്ടിര വിജയം
മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണ്. നേരിട്ടല്ലെങ്കില്‍ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സര്‍ വില്യം ജോണ്‍സ് ലത്തീന്‍ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങള്‍ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇത് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണ്. [2]
[തിരുത്തുക] ആദ്ധ്യാത്മികം
അന്നത്തെ കാലത്ത് കലങ്ങിമറിഞ്ഞ അന്തരീക്ഷമായിരുന്നു ഇവിടത്തെ ക്രിസ്ത്യാനികളുടെ ഇടയില്‍ ഉണ്ടായിരുന്നത തന്നെയുമല്ല ഇന്നാടുകാരായവരുടെ എതിര്‍പ്പും ശക്തമായിരുന്നു ചില സ്ഥലങ്ങളില്‍. അദേഹം മലയാളഭാഷയിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നതിനാല്‍ സുവിശേഷം പ്രസംഗിക്കുവാന്‍ അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. വാമൊഴിയായും വര്‍മൊഴിയായും അദ്ദേഹം സുവിശേഷം എത്റ്റിച്ചു. പ്രാര്‍ത്ഥനചൊല്ലുവാനായി ആദ്യമായി മലയാളഭാഷയി പാട്ടുകള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. ഇന്നും അനേകം കൃസ്തീയ ഭവനങ്ങളില്‍ അദ്ദേഹം ചിട്ടപ്പെടുത്റ്റിയ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ സാധിക്കും. അജപാലനകര്‍മ്മത്തിലും ആത്മീയ ശുശ്രൂഷയിലും അദ്ദേഹം വ്യാപരിച്ചു. അമ്പഴക്കാട്ടുനിന്നും പുത്തഞ്ചിറയിലേയ്ക്ക് കൊടുങ്ങല്ലൂര്‍ മെത്രോപൊലീത്തയുടെ സെക്രട്ടറി (കാര്യസ്ഥന്‍) ആയപ്പോള്‍ താമസം മാറി. പാദ്രുവാഡോയുടെ കീഴിലിരുന്ന മെത്രൊപോലീത്തയെ സഹായിക്കുന്നതില്‍ അര്‍ണ്ണോസ് പാതിരിക്ക് വലിയ മടിയൊന്നും ഇല്ലായിരുന്ന്. അന്നത്തെ കാലത്തെ വിവിധ സഭകളുടെ ശിത സമരമൊന്നും അദ്ദേഹം കണക്കാകിയതേ ഇല്ല. ഉദയംപേരൂര്‍ തുടങ്ങിയ പള്ളികളില്‍ അദ്ദേഹം തുടര്‍ന്ന് സേവനം അനുഷ്ടിച്ചു. പിന്നീട് വേലൂരിലേയ്ക്ക് താമസം മാറ്റി [3]അവിടെ അദ്ദേഹം ഒരു ദേവാലയവും മേടയും പണികഴിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്റ്റിന്‍റെ സാഹിത്യ സൃഷ്ടികള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. അദ്ദേഹം കേരളത്തില്‍ വച്ച് പഠിച്ച ച്അതുരംഗക്കളിയുടെ ഒരു വലിയ മാതൃക തന്നെ അദ്ദേഹം തറയില്‍ ചെയ്യിച്ചു. അദ്ദേഹം ഇതിനിടയ്ക്ക് രോഗഗ്രസ്ഥനായിക്കഴിഞ്ഞിരുന്നു. ഇതേ മാതൃകയില്‍ തലപ്പള്ളിയിലെ പള്ളിയും അദ്ദേഹം നിര്‍മ്മിച്ചതാണ്[4]
[തിരുത്തുക] മരണം
മുപ്പതു വര്‍ഷത്തോളം സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് ഒരു കേരളീയനായിത്തന്നെ ജീവിച്ച അദേഹം പഴയൂര്‍( പഴുവില്‍) പള്ളിയില്‍ വച്ച് കാലം ചെയ്തു [5]. അതേ പള്ളിയില്‍ തന്നെ സംസ്കരിച്ചു എന്നും കരുതുന്നു.എന്നാല്‍ വേലൂര്‍ വച്ചാണ് മരിച്ചതെന്നും അഭിപ്രായമുണ്ട്. [6]ആര്‍ച്ച് ബിഷപ്പ് പി. മെന്‍റല്‍ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
[തിരുത്തുക] വിമര്‍ശനങ്ങള്‍
ഇതൊക്കെയാണെങ്കിലും അദ്ദേഹത്തെപറ്റി വിമര്‍ശനങ്ങള്‍ ഏറേ ഉണ്ട്.
[തിരുത്തുക] പാതിരിയെപറ്റി ചരിത്രകാരന്മാര്‍ പറഞ്ഞത്
- മാക്സ് മുള്ളര്‍:
- ഷ്ളീഗല്‍
- ശൂരനാട്ട് കുഞ്ഞന്‍ പിള്ള:‘കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓര്‍മ്മിക്കേണ്ട സേവനങ്ങള്‍ കൊണ്ട് അനശ്വര കീര്‍ത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അര്‍ണ്ണോസ് പാതിരി... ഈ മഹാനെ പറ്റി ഇന്നും കേരളീയര്‍ പ്രത്യേകിച്ച കൃസ്ത്യാനികള്‍ വേണ്ട പോലെ അറിഞ്ഞിട്ടില്ലാ എന്നത് ഖേദകരമാണ്. ‘
[തിരുത്തുക] അവലംബം
- നവകേരള ശില്പികള്‍- അര്‍ണ്ണോസ് പാതിരി എന്ന പുസ്തകം, എഴുതിയത്:പ്രൊ: മാത്യു ഉലകംതറ; പ്രസാധകര്‍: കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, കേരള., 1982.
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ കത്തോലിക്കാ എന്‍സൈക്ലോപീഡിയ
- ↑ [ http://language-directory.50webs.com/languages/sanskrit.htm സംസ്കൃതത്തെപറ്റ്റിയുള്ള സൈറ്റ്]
- ↑ http://www.namboothiri.com/articles/chathurangam.htm. ചതുരംഗത്തെ പറ്റിയുള്ള സൈറ്റ്
- ↑ നരവംശശസ്ത്രശാഖയുടെ സൈറ്റ്
- ↑ പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികള്‍- അര്‍ണ്ണോസ് പാതിരി, പ്രസാധകര്‍: കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, കേരള; 1982.
- ↑ http://www.economicexpert.com/a/Johann:Ernest:Hanxleden.htm